Monday, March 28, 2011

അകലം

മരണമെന്ന
വാതില്‍
അകലങ്ങളിലല്ല,
പ്രണയത്തിന്‍
കല്പടവുകളില്‍
നീ എന്നെ
കണ്ടപ്പോള്‍.

Sunday, March 27, 2011

ഓര്‍മ്മ

ഓരോ നിമിഷങ്ങളെ
വാരി വലിച്ചെറിഞ്ഞിരുന്നു.
എവിടെയൊക്കെ നിന്നു
ചിലത് കണ്ടെടുത്തു
ഓര്‍മ്മകളായി
ഞാന്‍ അവയെ
കൂടെ കൂട്ടി...

Saturday, March 19, 2011

മാതൃത്വം

കരഞ്ഞു തീരുന്നത് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മില്‍ക്കെന്നു പറയപ്പെടുന്ന കാലിത്തീറ്റ വായില്‍ കുത്തിതിരിക്കുമ്പോഴാണ്‍. പിന്നൊരിക്കല്‍ അചഛനുമായി നഗരം ചുറ്റുവാനിറങ്ങിയമ്പോഴാണ്‍ 'മുലപ്പാല്‍ ഐസ്ക്രീം ല്‍ഭിക്കും' എന്ന ബോര്‍ഡ് കാണുന്നത്. അങ്ങനെ ആദ്യമായി ആരുടെയോ വില്‍ക്കപ്പെട്ട മാതൃത്വത്തിന്റെ രുചി അറിഞ്ഞത്.

Sunday, March 6, 2011

പിഴവുകള്‍

ബ്ലോഗിലിരുന്ന്
കവിതകളെന്നു പറയുന്നവ
കടലാസുകളിലേക്കല്ല,
ക്രിസ്റ്റ്ല്‍ ദൃശ്യമേക്കുന്ന സക്രീനില്‍
തെളിച്ചപ്പോള്‍.


അക്കരെയിരുന്നു
ഒരാള്‍
ഞാന്‍ കീബോര്‍ഡില്‍
അമര്‍ത്തിയ വാക്കുകള്‍
സുന്ദരമായി നിമിഷങ്ങളില്‍
വിക്ഷിച്ചപ്പോള്‍


എഡിറ്റരായിരുന്നു
ഞാന്‍
പിഴവുകള്‍ തീര്‍ക്കാതെ
അക്ഷരങ്ങളെ
പാകപെടുത്തിയപ്പോള്‍

അന്ധാളിപ്പിലായിരുന്നു
അയാള്‍
പ്രകൃതി വിഷയമായിട്ടും
ഭാവനകളെ
ചിറക് വിടര്‍ത്തിയപ്പോള്‍

അറകളില്ലായിരുന്നു
വയസ്സ്
മുന്നോട്ട് നീങ്ങിയത്
അങ്ങനെ തീര്‍ത്ത
ചിന്തകള്‍
ചുമരുകള്‍ പടുത്ത
കെട്ടുകള്‍ക്കുള്ളില്‍
ഒതുങ്ങിയപ്പോള്‍


അസഹന്യമായിരുന്നു
പുറംലോകം
സഞ്ചരിച്ചു കാഴ്ച്ചകളെ
കണ്ണൂകള്‍കുള്ളില്‍
പകര്‍ത്തിയപ്പോള്‍

അനക്കപ്പെട്ടിരുന്നു
ബാല്യങ്ങള്‍
വിതറിയ എന്‍ഡോസള്‍ഫാന്നാല്‍
കണ്ടു നില്‍ക്കാതെ
മടങ്ങിയപ്പോള്‍

ബാക്കിയായിരുന്നു
യാത്രകള്‍
ഇനിയും ദൂരെ
ഏറെ, എന്നാലും
കാവ്യ ഇതിഹാസങ്ങളില്‍ വിവരിച്ച
പ്രകൃതി രമണീയത
എവിടെയും സുന്ദരമാകപെട്ടില്ല
മൃത്യന്‍ അഹങ്കരിക്കുപ്പോള്‍