Sunday, February 27, 2011

കൂട്ടുക്കാരന്‍

കഥയിലെ
കഥാപാത്രവും
കവിതയിലെ
കാമുകിയും
കാഴ്ചകളിലെ
കൌതുകവും
കേള്‍ക്കുന്ന
ഗാനവും
എന്നോടു
പറയുന്നത്
സ്വപ്നങ്ങളെ
സ്നേഹിച്ച
കൂട്ടുക്കാരനെ
കുറിച്ചായിരുന്നു

Sunday, February 6, 2011

വാക്കുകള്‍ - സൗമ്യക്ക് ആദരാഞ്ജലികള്‍

കല്ലുകള്‍
തീവണ്ടികള്‍ക്ക് മീതെ
തീപ്പൊരി പോലെ
പറന്നു വീഴ്ന്നാലും
എന്റെ വീഴ്ച്ചയെ
നീ ക്രൂരമായി
നോക്കി നിന്നില്ലേ,

രാഷ്ട്രീയം
എന്തിനു പറയണം
എ.സി മുറിയിലിരുന്ന്
ക്യാമറകണ്ണുകളെ നോക്കി

ഞാന്‍ ഒറ്റക്ക്
ഇരിക്കുമ്പോള്‍
നിനക്ക്
കാമകണ്ണുകളല്ലേ

കല്ലുകളും
കുറഞ്ഞ ദൈര്‍ഘ്യമുള്ള
വാക്കുകള്‍
എന്റെ കല്ലറക്കു മീതെ
വെച്ചോള്ളൂ
നിനക്ക് പറഞ്ഞു നടക്കാന്‍

ആരുടെ കുസൃതി?

അവിടെ
അശാന്തി പടര്‍ന്ന നേരം
കുറെ നേരം,
കുറെ ദൂരം,
നടന്നു. എത്തി
ഇവിടെ

അവനും അവളും
അചഛനും അമ്മയും
അകലങ്ങളില്ലാതെ
അസ്തമയ നിമിഷങ്ങളില്‍
വിദൂരതയിലേക്ക്,
തിരമാലകളോടപ്പം

മണലുകള്‍ തീര്‍ത്ത
ചില്ലുകൊട്ടാരം
അറിയാതെ,
അവന്റെ കാല്പാദങ്ങള്‍ക്കിടയില്‍
ഞെരിഞമര്‍ന്നു

ഒടഞ്ഞ ചില്ലുകള്‍
തിര്ക്കും മുറിവുകള്‍
അവളുടെ കളിവീട്
അവനോട് തീര്‍ത്തിരുന്നു

അറിയാതെ
തീരത്തിനടുത്ത്
കുസൃതിയുടെ
വികൃതി

ആരുടെ
പിറകിലായിരുന്നുവോ
മുമ്പിലായിരുന്നുവോ?
അറിയില്ല
ദൂരേക്ക് അവളുമായി
കടന്നുപോയി

ഇവിടെ വന്നത്
തിരമാലകള്‍
ബാക്കിയാക്കി
തിരികാനായിരുന്നു

പക്ഷെ..
അവനെ ദൂരെക്കു
യാത്രയാക്കി
തിരമാലകള്‍ വിണ്ടും
തീരത്തോട് തന്നെ...


ആരുടെ കുസൃതി?
വികൃതി?

Thursday, February 3, 2011

റബ്ബീ... നീ എനിക്ക് തരില്ലേ?

മനതാരിലെ എന് രാജകുമാരീ
നീ എവിടെ?
നിന് വിരലുകളിലെ ഓരോ വചനവും
സുന്ദരകടാക്ഷമായിരുന്നില്ലേ എനിക്ക്,
അല്ല,
അത്, എ­ന്‍ കവിളുകളിലേക്കുള്ള ചുംബനമായിരുന്നു.

ഹബീബഃ,
സ്നേഹത്തിന് സ്നേഹം
എങ്ങനെ ഞാ­ന്‍ നിനക്ക് കാട്ടിത്തരും.
എന് കൈകളിലെ വാക്കുകളൊന്നും
എ­ന്‍ സ്­നേഹത്തി­ന്‍ ദൂതാവുന്നില്ലല്ലോ,
ചുംബനമേ, സ്­നേഹത്തി­ന്‍ സൂജൂദാകാ­ന്‍ നിനക്കാകില്ല...
സ്­നേഹത്തിന്റെ പരിധി തെളിയിക്കാ­ന്‍ നിനക്കാകുമായിരുന്നെങ്കി­ല്‍
മറ്റ് ചുംബനങ്ങ­ള്‍ സൃഷ്­ടിക്കപ്പെടുമായിരുന്നില്ല.

മുത്തേ,
സന്തോഷത്തി­ന്‍ നേരത്ത്
നിന്നെ സന്തോഷിപ്പിക്കുന്നതിനെക്കാ­ള്‍
എനിക്കിഷ്­ടം നിന്നെ നിരാശപ്പെടുത്തിയിട്ട് കെട്ടിപ്പിടിക്കാനാണ്,
അന്നേരം നിനക്ക് എന്നോട് അനുകമ്പ തോന്നുമ്പോ­ള്‍
അതെന്നിലെ സ്­നേഹത്തി­ന്‍ മാറ്റിനെ വള­ര്‍ത്തില്ലേ !

സുന്ദരപുഷ്പമേ,
എന്നെ സങ്കടപ്പെടുത്താതിരിക്കാനുള്ള നിന് വാക്കുക­ള്‍
എനിക്ക് തീക്കനലാണ്.

നീന് ശരീരം എവിടെയാന്നെങ്കിലും,
നിന് മനസ്സു എപ്പോഴും എന്റെ കൂടെ തന്നെ

എന് സ്നേഹം നിന്നില് അലിയുമ്പോള്
നീന്നെയും എന്നെയും
അവിടുത്തേക്ക് സമ­ര്‍പ്പിക്കാ­ന്‍ അനുവദിക്കുമോ?

'അറിയില്ല' എന്ന വാക്കിനു
സ്നേഹത്തിന് ചിന്തകളെ കൈമാറുവാന് കഴിയുന്നത്
നിന്നെ നിഷ്കളങ്കത തന്നെ.

റബ്ബീ, ഹൃദയവും ആത്മാവും നിന്നിലാണ്,
ഞാനും അവള് എന്ന ഞാനും നിന്നിലേക്കാണ്,
ആ യാത്രയില് ഞങ്ങളെ ഒരുമിപ്പിക്കുമോ?

റബ്ബീ, ഞങ്ങളുടെ നാമത്തിലുള്ളത്
സത്യത്തി­ല്‍ ആ മാതൃകാദമ്പതിക­ളുടേതല്ലേ...

കരുണകടലേ, ലോകാനുഗ്രഹിയായ നിന്റെ സ്­നേഹപാത്രത്തെ
ഏതൊരു മഹതീരത്നത്തിനേ­ല്‍പിച്ചോ
അന്നേരമുള്ള നിന്റെ കരുണയുടെ ഒരംശമാണ്
ഞാനും ആ ഉജ്ജ്വലസൂര്യദമ്പതികളുടെ
മഹത്വത്തി­ല്‍ നിന്ന് കാംക്ഷിക്കുന്നത്.....